2009 ഏപ്രിൽ 2, വ്യാഴാഴ്‌ച

ശരഫ് കഥകള്‍

എന്‍റെ 101 മണ്ടത്തരങ്ങള്‍കഥയും കഥാപാത്രങ്ങളും എല്ലാം സാങ്കല്പികം മാത്രമാണ്

സ്നേഹപൂര്‍വ്വം സുബൈദാക്ക്'വാലന്‍ഡൈന്‍സ്സ് ഡേ'പ്രണയം എന്ന വികാരത്തിനായി പതിച്ചു നല്‍കിയ ദിവസം.സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപ്പെടുന്നവര്‍ക്കുമായി, പ്രണയമാസം എന്ന് കവികള്‍ വാഴ്ത്തി പാടുന്ന ഫെബ്രുവരിയിലെ പതിനാലാം ദിവസം.എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാലിനു പ്രണയത്തിന്‍റെ മധുരം നമ്മള്‍ കൊതിക്കുന്നു.പക്ഷേ ദൈവവിധി എന്നൊന്ന് ഉണ്ടല്ലോ,അത് നമ്മള്‍ക്ക് വേണ്ടി കരുതിവയ്ക്കുന്നത് പ്രണയത്തിന്‍റെ മധുരം ആകെണമെന്നില്ല,പകരം ചെറിയ നൊമ്പരങ്ങളാവാം.ഇതാ അത്തരം ഒരു നൊമ്പരത്തിന്‍റെ കഥ...

.കോളേജില്‍ സെക്കന്റ് ഇയര്ന് പഠിക്കുന്ന കാലത്തായിരുന്നു ഞാന്‍ സുബൈദയെ ആദ്യമായി കണ്ടത്.കണ്ണുകളില്‍ കുസൃതിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഒരു ജൂണ്‍ മാസത്തില്‍ രാവിലെ ആണ്‌ അവള്‍ ആദ്യമായി സ്ക്കൂളിലേക്ക് വന്നതു.കുണുങ്ങി കുണുങ്ങിയുള്ള അവളുടെ വരവ് കണ്ട് ഞാനടക്കം എല്ലാവരും എഴുന്നേറ്റു,എന്നിട്ട് ഒരേ സ്വരത്തില്‍ പറഞ്ഞു:"ഗുഡ് മോര്‍ണിഗ് ടീച്ചര്‍"അതേ,ഈ ടീച്ചറാണ്‌ എന്‍റെ കഥയിലെ നായിക, ക്ലാസ്സിലെ എന്‍റെ കണക്ക് ടീച്ചര്‍, സുബൈദ!!!

ആദാമിനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത് ഹവ്വയല്ലേ,അതേ പോലെ ഈ സുബൈദ ടീച്ചറായിരുന്നു പ്രേമം എന്ന പാപത്തിലേക്ക് എന്നെ തള്ളിയിട്ടത്.ടീച്ചറിനു എന്നോട് പ്രേമമുണ്ടന്ന് ഞാന്‍ പ്രഖ്യാപിച്ചത് ഒരു ജനുവരിയിലായിരുന്നു.നീണ്ട മൂന്നാലു മാസത്തെ ടീച്ചറിന്‍റെ പെരുമാറ്റത്തെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു ഞാന്‍ ആ നിഗമനത്തിലെത്തിയത്.എന്നോട് പ്രേമമില്ലെങ്കില്‍ എന്തിനാ എന്നെ എപ്പോഴും നോക്കുന്നത്?എന്തിനാ ഞാന്‍ വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കുന്നത്?എന്തിനാ ഒരോ കണക്ക് ചെയ്യുമ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുന്നത്?എന്നെ വിളീക്കുന്നത് തന്നെ ഷറഫുട്ടാ... എന്നാ...പ്രേമിക്കുന്നവരല്ലേ കുട്ടാ,കുട്ടൂസ്സ്,ചക്കരെ,മുത്തേ എന്നെല്ലാം വിളിക്കുന്നത്?അല്ലെങ്കില്‍ എന്നെ ഷറഫു എന്ന് വിളീച്ചാല്‍ പോരായിരുന്നോ?ഇതെല്ലാമായിരുന്നു എന്‍റെ നിഗമനങ്ങള്‍!!!

പക്ഷേ ഇത്രയൊക്കെ ആയിട്ടും ടീച്ചര്‍ ഇത് വരെ എന്നോട് 'ഐ ലൌ യൂ' എന്ന് പറഞ്ഞിട്ടില്ല.പെണ്ണല്ലേ,മടി കാണും.മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ ആണുങ്ങള്‍ തന്നെയാണ്‌ മുന്‍കൈ എടുക്കേണ്ടത്

.അങ്ങനെയാണ്‌ ഞാന്‍ ടീച്ചര്‍ക്ക് ആ പ്രേമലേഖനം എഴുതിയത്.
പ്രിയപ്പെട്ട സുബൈദ ടീച്ചര്‍,ടീച്ചര്‍ എന്‍റെ മനസ്സിന്‍റെ കുളിരാണ്‌,കുളിരിലെ തളിരാണ്,തളിരിലെ മൊട്ടാണ്.ഞാന്‍ ഒന്നു ചോദിച്ചോട്ടേ,എന്തിനു എന്നെ ഇങ്ങനെ സ്നേഹിക്കുന്നു?ഞാന്‍ അത്രയ്ക്ക് സുന്ദരനാണോ?അതോ കണക്ക് സോള്‍വ്വ് ചെയ്യാനുള്ള എന്‍റെ പാടവമാണോ ടീച്ചറെ എന്നിലേക്ക് ആകര്‍ക്ഷിച്ചത്?എന്ത് തന്നെയായാലും എന്‍റെ മനസ്സ് ഞാന്‍ ടീച്ചറിനായി തുറക്കുന്നു.'ഐ ലൌ യൂ'സ്നേഹപൂര്‍വ്വം, ടീച്ചറിന്‍റെ ഷറഫുട്ടന്‍.
ഇത്രയും എഴുതി,ആ പ്രേമലേഖനം ഒരു കവറിലിട്ട് കവറിന്‍റെ മുകളില്‍ ഒരു വാചകവും ഫിറ്റ് ചെയ്തു,'സ്നേഹപൂര്‍വ്വം സുബൈദയ്ക്ക്'ഇനി ഇത് എപ്പോള്‍ കൊടുക്കണം?അതായിരുന്നു അടുത്ത പ്രശ്നം.അപ്പോഴാണ്‌ സുബൈദ ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചത്:" ഷറഫുട്ടാ, ഈ വരുന്ന ഫെബ്രുവരി പതിനാല്‌ ഞയറാഴ്ചയാ,അന്ന് ഉച്ചക്കത്തെ ചിലവ് എന്‍റെ വക,കാവേരി റെസ്റ്റോറന്‍റില്‍ .

ഓക്കെ?"യാഹൂഹൂഹൂ....ഫെബ്രുവരി പതിനാല്,വാലന്‍ഡൈന്‍സ്സ് ഡേ.പ്രേമലേഖനം കൊടുക്കാന്‍ പറ്റിയ ദിവസം.അത് കൊണ്ട് തന്നെ ഞാന്‍ ഓക്കെ പറഞ്ഞു.അതു കേട്ടതും ടീച്ചര്‍ ചിരിച്ച് കൊണ്ട് ഒരു പോക്ക്.കൊച്ച് കള്ളി,ശരിയാക്കിത്തരാം.
അങ്ങനെയാണ്‌ ആ ഫെബ്രുവരി പതിനാലിനു പ്രേമലേഖനം എഴുതിയ കവറും പോക്കറ്റിലിട്ട് ടീച്ചറിന്‍റെ കൂടെ ഞാന്‍ ആ റെസ്റ്റോറന്‍റില്‍ പോയത്.ആഹാരം കഴിഞ്ഞ് ഇറങ്ങാന്‍ നേരമേ എഴുത്ത് കൊടുക്കുന്നുള്ളു എന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചു,അതുകൊണ്ട് തന്നെ ഞാന്‍ വളരെ റിലാക്സ്ഡ് ആയിരുന്നു.ഒരോ സൂപ്പും ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ കഴിച്ചു കൊണ്ട് ഇരുന്നു.
അപ്പോഴാണ്‌ എനിക്ക് തീരെ പരിചയം ഇല്ലാത്ത ഒരു വ്യക്തി അങ്ങോട്ട് വന്നത്.അയാള്‍ ടീച്ചറിനെ നോക്കി ചിരിച്ച് കൊണ്ട് ഞങ്ങളുടെ അടുത്ത് ഇരുന്നു എന്നിട്ട് എന്നോട് ഒരു ചോദ്യം:"അളിയോ സുഖമാണോ?"അളിയാന്ന്...??എന്നെ അങ്ങനെ വിളിക്കാനുള്ള അവകാശം രണ്ട് പേര്‍ക്ക് മാത്രമാണ്.ഒന്ന് എന്‍റെ പെങ്ങളെ കെട്ടുന്നവനു രണ്ടാമത്തേത് ഞാന്‍ കെട്ടുന്ന പെണ്ണീന്‍റെ ആങ്ങളയ്ക്ക്.ഇയാള്‍ എന്തായാലും എന്‍റെ പെങ്ങളെ കെട്ടാന്‍ പോകുന്നില്ല അപ്പോള്‍ ഇത് ടീച്ചറിന്‍റെ ആങ്ങള തന്നെ.ടീച്ചറിനെ എനിക്ക് കെട്ടിച്ച് തരുന്നതിനെ പറ്റി സംസാരിക്കാന്‍ വന്നതായിരിക്കും.അപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു,ഇയാള്‍ എത്ര നിര്‍ബദ്ധിച്ചാലും കുറച്ച് നാള്‍ പ്രേമിച്ച് നടന്നതിനു ശേഷം മതി കല്യാണം.

അതുകൊണ്ട് തന്നെ ഞാന്‍ ഇച്ചിരി പരുക്കനാണെന്ന് അയാള്‍ക്ക് തോന്നട്ടെ എന്നു കരുതി കാലിന്‍ മേല്‍ കാല്‌ കേറ്റി വച്ച് ഞാന്‍ പറഞ്ഞു:"സുഖം""ഇതാണോ നീ പറഞ്ഞ ആള്?" ഈ പ്രാവശ്യം അയാളുടെ ചോദ്യം ടീച്ചറിനോടായിരുന്നു.ആ ചോദ്യം കേട്ടതും ചിരിച്ച് കൊണ്ട് ടീച്ചര്‍ മറുപടി പറഞ്ഞു:"അതേ ഇതാ ഷറഫുകുട്ടന്‍"കള്ളി പെണ്ണ്‌,നാണം കണ്ടില്ലേ?
പരിചയപ്പെടുത്തലിന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ ടീച്ചര്‍ അയാളെ എനിക്ക് പരിചയപ്പെടുത്തി തന്നു:"ഇത് ഹൈദര്‍ ഭൂമി ,എന്നെ കെട്ടാന്‍ പോകുന്ന ആളാ"ങേ!!!അത് ഏത് കോപ്പിലേ പരിപാടിയാ?ടീച്ചര്‍ എങ്ങനാ രണ്ട് പേരെ കല്യാണം കഴിക്കുന്നത്?ഇനി പാഞ്ചാലി അഞ്ച് പേരെ കല്യാണം കഴിച്ചു എന്ന പോലെ വേറെ മൂന്നു പേരൂടെ കാണുമോ?ഇത് മാത്രമായിരുന്നില്ല എന്‍റെ വിഷമം....അഞ്ച് പേരെ കല്യാണം കഴിക്കാന്‍ ടീച്ചറിന്‍റെ വീട്ടുകാരും ബാക്കി നാലു പേരുടെ വീട്ടുകാരും സമ്മതിച്ചാലും, വേറെ നാലുപേരു കെട്ടിയ ഒരു പെണ്ണീനെ കെട്ടാന്‍ എന്‍റെ ഉമ്മ സമ്മതിക്കില്ല.അത് ഓര്‍ത്തപ്പോള്‍ എനിക്ക് തലകറങ്ങി.
ഇങ്ങനെ വിഷമിച്ചിരുന്ന എന്നെ ടീച്ചര്‍ ആ ഹൈദര്‍ ഭൂമിയെ വിശദമായി പരിചയപ്പെടുത്തി:"ഞാന്‍ പറഞ്ഞിട്ടില്ലേ? ഷറഫുട്ടന്‍ എന്‍റെ ശിഷ്യന്‍ മാത്രമല്ല,അനുജനെ പോലെയാ"നയവഞ്ചകി!!!ആറടി ഉയരവും കട്ടി മീശയും ഉള്ള ഒരുത്തനെ കണ്ടപ്പോള്‍ എന്‍റെ പോസ്റ്റ് മാറ്റിയിരിക്കുന്നു.കുറച്ച് നിമിഷം മുമ്പ് വരെ കാമുകനായിരുന്ന ഞാന്‍ ഇപ്പോള്‍ അനുജനാണത്രേ.എന്‍റെ അടുത്തിരിക്കുന്ന ഹൈദര്‍ ഭൂമിക്ക് കൊമ്പും വാലും മുളയ്ക്കുന്നതായി എനിക്ക് തോന്നി. ഈ ഹൈദര്‍ ഭൂമിയെ തല്ലി കൊന്നാലോ?അല്ലെങ്കില്‍ ലോകത്തോട് ഇവളെന്‍റെ കാമുകിയാണെന്ന് വിളിച്ച് കൂവിയാലോ?മിനിമം ഹൈദര്‍ ഭൂമിയെടെങ്കിലും ടീച്ചര്‍ എന്‍റെ കാമുകിയാണ്‌ എന്ന് പറയാമെന്ന് വിചാരിച്ച നിമിഷത്തിലാണ്‌ ടീച്ചര്‍ ഒരു കാര്യം കൂടി പറഞ്ഞത്:"അതേ, ഹൈദര്‍ ഇവിടുത്തെ റേഷന്‍കട നടത്തുകയണ്". ആണോ?നന്നായി!!!ഇനി എന്ത് പറയാന്‍?ടീച്ചര്‍ എനിക്ക് ചേച്ചിയേ പോലെയാണ്‌ എന്ന വാചകം വേണേല്‍ പറയാം.ഒന്നും പറഞ്ഞില്ല!!!കാലിന്‍ മേല്‍ കാല്‍ കേറ്റി വച്ചിരുന്ന ഞാന്‍ ആ പൊസിഷന്‍ ഒക്കെ മാറ്റി വളരെ നല്ല കുട്ടിയായിരുന്നു,ഒന്നും മിണ്ടാതെ സൂപ്പൂം കുടിച്ച് അവരെ അവരുടെ പാട്ടിനു വിട്ട് ഇറങ്ങി നടന്നു.പോകുന്ന വഴിക്ക് നിറകണ്ണൂകളോടെ ഞാന്‍ ടീച്ചറെ ഒന്നു തിരിഞ്ഞ് നോക്കി,എന്നിട്ട് മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചു,എടി മഹാപാപി,ഇതൊരു മറ്റേടത്തെ പണിയായി പോയി,നിനക്ക് നല്ലത് വരട്ടേ.
"അന്ന് പ്രായത്തിന്‍റെ അവിവേകമായിരുന്നു, എന്‍റെ തെറ്റുകള്‍ പൊറുക്കേണമേ', മാപ്പ്... Note: ജീവിച്ചിരുക്കുന്ന ആരുമായും ഇതിനു സാമ്യം ഉണ്ട്ങ്കില്‍ ക്ഷമ ചോദിക്കുന്നു. തമാശ മത്രമേ ഉദ്വേശിച്ചിട്ടുള്ളൂ
സസ്നേഹം
sharafu തെക്കേ കര